71 മൃതദേഹങ്ങളാണ് ബീഹാറിലെ ബക്സറിൽ ഗംഗാനദിയിൽ നിന്ന് പുറത്തെടുത്തത്. പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ഗംഗാ അതിർത്തിയിൽ ബീഹാർ വലകെട്ടിയിട്ടുണ്ട്.
ഗംഗയെ മലിനമാക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗംഗയുടെ പരിശുദ്ധി കാത്ത് സൂക്ഷിക്കാൻ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്നാണ് സംശയം. സംസ്കരിക്കുന്നതിന് പകരം മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കിയെന്നാണ് സൂചനകൾ.
സ്വാമി രാമാനന്ദ് തീര്‍ത്ഥ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചവരുടെ മൃതദേഹങ്ങളാണ് അത്.
Original reporting. Fearless journalism. Delivered to you.